Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Lorry

Pathanamthitta

ലോറി പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

പന്തളം: വാഴക്കുല കയറ്റിവന്ന ലോറി ബൈക്കിന്‍റെയും നിർത്തിയിട്ടിരുന്ന കാറുകളുടെയും പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കൊട്ടാരക്കര മാറനാട് തെക്ക് ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോന്‍റെയും ലാലിയുടെയും മകനും ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇടമൺ സെന്‍ററിലെ പാസ്റ്ററുമായ പ്രത്യാശ് കുഞ്ഞുമോനാ (28)ണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം എംസി റോഡിൽ പന്തളം തോന്നല്ലൂർ എസ്എൻഡിപി യോഗം യൂണിയൻ മന്ദിരത്തിന് സമീപമാണ് അപകടം. മാനന്തവാടിയിൽ നിന്ന് ഏത്തവാഴക്കുലയും കയറ്റി കുണ്ടറയിലേക്ക് പോകുകയായിരുന്ന ലോറി പ്രത്യാശ് യാത്രചെയ്തിരുന്ന ബൈക്കിന് പിന്നിലും റോഡിന്‍റെ ഇടതുഭാഗത്ത് നിർത്തിയിട്ടിരുന്ന കാറുകൾക്ക് പിന്നിലും ഇടിക്കുകയായിരുന്നു. പ്രത്യാശ് തെറിച്ച് റോഡിലേക്ക് വീണു, ഉടൻതന്നെ കല്ലിശേരി കെഎംസി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെങ്ങന്നൂർ മുളക്കുഴ മൗണ്ട് സിയോൺ ചർച്ച് ആസ്ഥാനത്ത് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രത്യാശ്.

കാറുകളിൽ ഇടിച്ചശേഷം വൈദ്യുതി തൂൺ ഇടിച്ചു പിഴുത ശേഷമാണ് ലോറി മറിഞ്ഞത്. മറിഞ്ഞ ലോറിയിൽ നിന്ന് ഡ്രൈവർ സന്തോഷിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തു. സന്തോഷിന് കാര്യമായ പരിക്കില്ല. നിർത്തിയിട്ടിരുന്ന കാറുകളിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ചെങ്ങന്നൂർ മൂലയുഴത്തിൽ രതീഷ്, ജെവി മെറ്റൽസ് ഉടമ തുമ്പമൺ ആമ്പല്ലൂർ സന്തോഷ് കോശി എന്നിവരുടെ കാറുകളാണ് ഇടിയിൽ തകർന്നത്. റോഡിന്‍റെ മധ്യഭാഗത്തേക്ക് ലോറി മറിഞ്ഞു കിടന്നതോടെ ഗതാഗത തടസവുമുണ്ടായി. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ക്രെയിനിന്‍റെ സഹായത്തോടെയാണ് ലോറി റോഡിനരികിലേക്ക് മാറ്റിയത്.

അപകടത്തെ തുടർന്ന് എംസി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു വൈദ്യുതിയും പൂർണമായും നിലച്ചു . പന്തളം പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കൃപയാണ് മരിച്ച പ്രത്യാശിന്‍റെ സഹോദരി.

District News

കാൽനടയാത്രക്കാരൻ ലോറി‍യിടിച്ച് മരിച്ചു

പഴയങ്ങാടി: പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ ചെറുതാഴം റോഡിലെ മണ്ടൂരിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മണ്ടൂരിലെ കാർപ്പെന്‍റർ തൊഴിലാളി തലക്കോടത്ത് പടിഞ്ഞാറ്റെ ക്ഷേത്രത്തിനു സമീപത്തെ പി.പി. ശങ്കരനാണ് (68) മരിച്ചത്.

ഇന്നലെ രാവിലെ 11 ഓടെ മണ്ടൂർ വില്ലേജ് ഓഫീസിനു സമീപത്തായിരുന്നു അപകടം. ലോറി ദേഹത്തുകയറിയ ശങ്കരൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരേതരായ പി.പി. അപ്പക്കുട്ടി-കല്യാണി ദമ്പതികളുടെ മകനാണ്. സംസ്കാരം നടത്തി.

ഭാര്യമാർ: കെ.കെ. സുജാത, പി.പി. ഭാനുമതി. മക്കൾ: ശരത്കുമാർ, സജിത്ത് കുമാർ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (മാണിയാട്ട്), നാരായണൻ (സിപിഎം തലക്കോടത്ത് ബ്രാഞ്ചംഗം), ചെറിയക്കുട്ടി (മാവിച്ചേരി), ഗീത (പരിയാരം).

District News

ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു


പെരുമ്പാവൂർ: എംസി റോഡിൽ നിയന്ത്രണംവിട്ട ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരക്കാട് കോരാക്കൻ വീട്ടിൽ ജോൺസന്‍റെ മകൻ ആബേൽ (22) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.15ഓടെ കാഞ്ഞിരക്കാടായിരുന്നു അപകടം. ആബേലിനെ ഉടൻ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്. സംസ്‌കാരം പിന്നീട്.

ലോറി നിയന്ത്രണംവിട്ട ആബേലിന്‍റെ ബൈക്കിലും സമീപത്തെ അപ്ഹോൾസറി കടയുടെ മുന്നിൽ ഉടമ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ പിന്നിലും ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനത്തിലും ഇടിച്ചു.

തുടർന്ന് കുറ്റിച്ചിറ വീട്ടിൽ സുധീഷിന്‍റെ വീടിന്‍റെ മതിലും കാർ പോർച്ചും തകർത്ത് ലോറി കാർ പോർച്ചിലിരുന്ന രണ്ട് സ്‌കൂട്ടറുകൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയിൽ നിന്ന് റോഡിലേക്ക് പ്ലൈവുഡ് ചിതറി വീണതിനെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. ആബേലിന്‍റെ മാതാവ് ബിനു. സഹോദരൻ ആദർശ്.

District News

മകനൊപ്പം സൈക്കിൾ സവാരിക്കിറങ്ങിയ ഗൃഹനാഥൻ ലോറിയിടിച്ച് മരിച്ചു

പഴയങ്ങാടി: മകനൊപ്പം പ്രഭാതസൈക്കിൾ സവാരിക്കിറിങ്ങിയ ഗൃഹനാഥൻ കണ്ടെയ്നർ ലോറിയിടിച്ചു മരിച്ചു. കൊട്ടപ്പാലം സ്വദേശിയും ഫ്ലോർമിൽ ഉടമയുമായ വെളുത്തേരി തോട്ടത്തിൽ വീട്ടിൽ രഞ്ജിത്ത് (58) ആണ് ഇന്നലെ രാവിലെ കണ്ടെയ്നർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

പഴയങ്ങാടി-പാപ്പിനിശേരി കെഎസ്ടിപി റോഡിൽ ഇരിണാവ് കൊട്ടപ്പാലത്ത് ഇന്നലെ രാവിലെ 7.45 ഓടെയായിരുന്നു അപകടം. ഇളയ മകനും പാപ്പിനിശേരി സ്കൂൾ വിദ്യാർഥിയുമായ ശ്രീരാഗിനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെയായിരുന്നു അപകടം.

പാലക്കാട് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ഇടിച്ചുവീഴ്ത്തുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതരായ വി.ടി.കൃഷ്ണൻ-യശോദ ദന്പതികളുടെ മകനാണ്.

ഏറക്കാലം പ്രവാസിയായിരുന്ന രഞ്ജിത്ത് അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തി ഫ്ലോർമിൽ ആരംഭിച്ചത്. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കരിക്കൻകുളം സമുദായ ശ്മശാനത്തിൽ നടത്തി. ഭാര്യ: രഞ്ജിനി (പാളിയത്ത് വളപ്പ്). കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് വിദ്യാർഥിയായ നിവേദ് മറ്റൊരു മകനാണ്.സഹോദരങ്ങൾ: മുരളീധരൻ, ശ്രീജ, ഷൈജ.

District News

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

പാനൂർ: സ്കൂട്ടർ യാത്രക്കാരൻ ലോറിയിടിച്ച് മരിച്ചു. ചെറുപറമ്പിലെ പുതിയവീട്ടിൽ യൂസഫ് (70) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30 തോടെ താഴെ കുന്നോത്തുപറമ്പ് ചെറുപ്പറമ്പ് റോഡിലാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ യൂസഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് രാവിലെ 7.30ന് കേളോത്ത് ജുമഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സൈനബ.

മക്കൾ: ഡോ. സുഹൈർ, ജുറൈജ് (ഇരുവരും ഖത്തർ), ഡോ. ഉമ്മു ഐമൻ (ദുബായ്), പരേതയായ ജുബൈരിയത്ത്. മരുമക്കൾ: ഡോ. സഫീദ, ഹഫ്ത്താബ്, ഫാത്തിമ,‍അബ്ദുള്ള. സഹോദരങ്ങൾ: നഫീസു, മൈമൂനത്ത്, ഹാജറ, പരേതനായ അബ്ദുൾ ഖാദർ, അഹമ്മദ്.

District News

ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു


മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയില്‍ നിയന്ത്രണംവിട്ട പാഴ്സല്‍ ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പേഴക്കാപ്പിള്ളി തെക്കേക്കര കുഞ്ഞോന്‍ (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ കുഞ്ഞോനെ ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു.

പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു പാഴ്സല്‍ ലോറി നിയന്ത്രണംവിട്ട് പള്ളിപ്പടി ജംഗ്ഷനില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആറോളം ഇരുചക്ര വാഹനങ്ങളിലേക്കും, വൈദ്യുത പോസ്റ്റിലേക്കും, റോഡരികില്‍ നില്‍ക്കുകയായിരുന്ന നാലോളം പേര്‍ക്കിടയിലേക്കും ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ പേഴയ്ക്കാപ്പിള്ളി പടിഞ്ഞാറേ വീട്ടില്‍ ബക്കര്‍ (60), പുന്നോപ്പടി പട്ടമ്മാകുടി ഹനീഫ (58), പശ്ചിമ ബംഗള്‍ സ്വദേശിനി ബല്‍ക്കീസ് (35) എന്നിവര്‍ ചികിത്സയിലാണ്.

Latest News

Corehub Up